image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഫയല്‍

എന്നെ കണ്ടതും പ്രിന്‍സിപ്പാള്‍ സുധാകര്‍ സാറുടെ കാബിനിലോട്ടു കയറി വന്നു..  സുധാകര്‍ സാര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുനേറ്റ് നിന്നു.
പ്രിന്‍സിപ്പാള്‍: ഇരുന്നോള്ളൂ, ഞാന്‍ വറുതെ വന്നതാണ്. (അയാള്‍ റൂം ഒന്ന് ചുറ്റും നോക്കി, പൊടിയും മാലാറയും അടിച്ചു കിടന്ന കുറെ വലിയ പുസ്തക കെട്ടുകളില്‍ അയാള്‍ തൊട്ടു നോക്കി) "ഇത് മുഴുവന്‍ പോടിയാണല്ലോ ഒരു വൌച്ചര്‍ ഇട്ടു ഇതൊക്കെ ഒന്ന് ക്ലീന്‍ ചയത് വക്ക്"
സുധാകര്‍: ശരി സാര്‍.
പ്രിന്‍സിപ്പല്‍ എന്നോട് ചോദിച്ചു, "തനിയെ പ്രോജക്റ്റ് ചയ്യാന്നൊക്കെ കേട്ടൂ, ഗുഡ്... "
ഞാന്‍: താങ്ക്സ് സാര്‍ ,എന്‍റെ കയ്യില്‍ താക്കോല്‍ കയ്യില്‍ നിന്നും താഴെ വീണൂ, അങ്ങേരു ഉള്ളത് കാരണം അത് കുനിഞ്ഞു എടുക്കാന്‍ അലപം മടി വന്നു..  ഞാന്‍ അത് എടുക്കാന്‍ പോയില്ല, പക്ഷെ പ്രിന്‍സിപ്പല്‍ കുനിഞ്ഞു ആ താക്കോല്‍ എടുത്തു .... എന്നിട്ട് കീ ചയ്നില്‍ രേഖപടുത്തിയ ലാബാല്‍
വായിച്ചു, " ലൈബ്രറി പ്രവറ്റ് റാക്ക് നമ്പര്‍ 3"
പ്രിന്‍സിപ്പല്‍: "അശ്രദ്ധ കാരണം കയ്യിലുള്ളത് വിട്ടു കളയരുത്, മുറുകെ പിടിച്ചിരിക്കണം , ഒരു നല്ല മനുഷ്യന്‍റെ അടയാളമാണ്" .
അദ്ദേഹം ഇത് പറയുമ്പോ ഇംഗ്ലീഷില്‍ ആയിരുന്നു പറഞ്ഞത് ഞാന്‍ അത് പരിഭാഷപടുത്തി ഇവിടെ പറഞ്ഞന്നു മാത്രം.
ഇത്രേം പറഞ്ഞു അദ്ദേഹം ആ താക്കോല്‍ എന്‍റെ കയ്യില്‍ തന്നു. എന്നിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.  കുറച്ചു ദൂരെ അദ്ദേഹം എത്തിയപ്പോള്‍ മൌനം പാലിച്ച സുധാകര്‍ സാര്‍ , "റയാന്‍ ആദ്യം ചെയ്യേണ്ടത് റെഫെറന്‍സ് ആണ്, നെറ്വര്‍ക്കിംഗ് നെ പറ്റി കിട്ടാവുന്ന ടെക്നോളജി എല്ലാം അറിഞ്ഞു വെച്ചോ..
പിന്നെ ഞാന നന്ന ചാവി തുറന്നാല്‍ നിന്‍റെ പഴയ സീനിയര്‍ ചെയ്ത കുറെ പ്രോജക്റ്റകള്‍ കാണാം, നിന്‍റെ പ്രോജക്ടിനു ഇത് ഉപകാരപാടും എന്ന് വിചാരിക്കുന്നു, പിന്നെ എല്ലാ ദിവസവും എനിക്ക് റിപ്പോര്‍ട്ട് തരണം..  അതില്‍ അന്നേ ദിവസം എന്തൊക്കെ ചെയ്തു എന്നതിനുള്ള എല്ലാ വിശദീകരണങ്ങളും വേണം .
പിന്നെ നിനക്ക എന്‍റെ ഈ കമ്പ്യൂട്ടര്‍ യൂസ് ചെയ്യാം , അതും തലകാലത്ത്തിന്... സൊ ഒരു ലാപ്പ്ടോപ്പ് എവിടുന്നെങ്കിലും സങ്കടിപ്പിച്ചാല്‍ ഇറ്റ്‌ വില്‍ ബീ മോര്‍ ബെറ്റര്‍." അത്രേം പറഞ്ഞു അയാള്‍ അവിടുന്ന് പോയി..
ഞാന്‍ കുറച്ചു നേരം അയാളുടെ കാബിനില്‍ തന്നെ ഇരുന്നു..  ഒരു പാട് ആലോചിച്ചു...  ആദ്യം എന്ത് ചെയ്യണം , എവിടുന്നു തുടങ്ങണം ഒന്നും അറിയുന്നില്ല.  ദീപ്തിയും പിള്ളേരും എന്ത് ചയ്യാന്നാവോ..
പ്രിന്‍സിപ്പല്‍ കയ്യില്‍ തന്ന സ്വര്‍ണ നിറമുള്ള ആ താക്കോല്‍ ഞാന്‍ നോക്കി..
മനസ്സില്‍ പഴയ നെറ്റ് വര്‍ക്ക് പ്രോജക്റ്റില്‍ തന്നെ ആദ്യം തിരയാം..  അതില്‍ നിന്നും എന്തങ്കിലും തുമ്പ് കിട്ടാതില്ല.  ഞാന്‍ സുധാകര്‍ സാറിന്‍റെ കാബിനില്‍ നിന്നും ലൈബ്രരിയിലോട്ടു നടന്നു.  ഞാന്‍ നടന്നു നീങ്ങുന്ന വഴിയെ ആണ് എന്‍റെ ക്ലാസ്..  ഞാന്‍ എന്‍റെ ക്ലാസിന്‍റെ വാതില്‍ക്കല്‍ എത്തിയതും ഞാന്‍ ക്ലാസിലോട്ട് ഒന്ന് നോക്കി..
ശൂന്യം..  ആരുമില്ല!, എല്ലാരും അവരവരുടെ പ്രശങ്ങള്‍ തീര്‍ക്കാന്‍ ഓടി ഒളിഞ്ഞിരിക്കുന്നത് പോലെ എനക്ക് തോന്നി..  അവസാനത്തെ അഞ്ചു ബെഞ്ചുകള്‍... ഞങ്ങള്‍ പത്ത് മലയാളികള്‍ക്കായ് പ്രത്യേകം ഉണ്ടാക്കിയതാണോ എന്ന് തോന്നി..
എന്തോമനസ്സ് വെല്ലാണ്ടു താളംതെറ്റി. എനിക്ക് തോന്നി...  ,
എന്‍റെ കോളേജ് ദിവസങ്ങളുടെ പല വാതിലുകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു...  എനിക്കറിയാം ..  ഞാന്‍ മന്സ്സിലാക്കുന്നുണ്ട് ഇനി കുറച്ചു മാസങ്ങള്‍ കൂടി മാത്രമേ  ബാക്കി ഒള്ളൂ , മൂന്ന് വര്ഷം എങ്ങിനെയാ ഓടി പോയത് എന്ന് എനിക്കറിയില്ല..  ഞാന്‍ എന്‍റെ ക്ലാസ് റൂമിലോട്ട് കയറി...
എന്‍റെ ബെഞ്ചിലോട്ട് നടന്നു..  മുതുകത്തു ഇട്ടിരുന്ന ബാക്ക് അഴിച്ചു മാറ്റി ടെസ്ക്കിന്മേല്‍ വച്ചു. ഞാന്‍ ബെഞ്ചില്‍ ഇരുന്നു..
എന്നും ഉച്ചത്തില്‍ സംസാരിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന ആ കൊലഹലം നിറഞ്ഞ ക്ലാസ്മുറി ... .അന്ന്  നിശബ്ദത യില്‍ അഴ്ന്നിരുന്നു.  എന്‍റെ ശ്വാസ ശബ്ദം എനിക്ക് തന്നെ കേലക്കാന്‍ കഴിയുന്നത്ര നിശംബ്ദത. ഇനിന്‍ എന്നാണാവോ ഞാനും ആ ഒന്‍പതു മലയാളികളും ഈ ക്ലാസ്മുറിയില്‍ ഒരിമിചിരിക്കുന്നത്.....
കുറച്ചു നേരം അവിടെ തന്നെ ഇരുന്നു..  എന്‍റെ മൊബൈല്‍ ഫോണ്‍ എടുത്ത് ദ്ദീപ്തിയുടെ നമ്പരിലേക്ക് വിളിച്ചു..  റിംഗ് പോവുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.. പിന്നെ ബാക്കിഉള്ളവരുടെ നമ്പരിലും ട്രൈ ചയ്തു.. അവരും എടുത്തില്ല..
മനസ്സില്‍ ഒരുപാട് ദേഷ്യം കടന്നു കൂടിയിരുന്നു..  പിന്നെ ഒരു ചിന്തയും, എന്നെ വേണ്ടാത്ത വരെ എനിക്കെന്തിനാ.... ?
എന്തോ ഞാന്‍ എവിടയും ഒറ്റപട്ടിട്ടില്ല...  പക്ഷെ ഇപ്പൊ ഞാന്‍ ഒറ്റപ്പട്ടതായ് ഫീല്‍ ചെയ്തു തുടങ്ങിയിരുന്നു..
ഞാന്‍ അവിടുന്ന്‍ എഴുനേറ്റ് ലൈബ്രാറിയിലോട്ട് നടന്നു..
ആളൊഴിഞ്ഞ വരാന്തയിലൂടെ ഒറ്റക്ക് അങ്ങിനെ നടന്നു....
ലൈബ്രറിയിലും ആരും ഉണ്ടായിരുന്നില്ല...  ഒന്ന്‍ രണ്ടു പേര്‍ കോമണ്‍ റാക്കില്‍ നിന്ന് പുസ്തകങ്ങള്‍ തിരഞ്ഞ എടുക്കുന്നു.
ഞാന്‍ റിസപ്ഷനില്‍ എന്‍റെ കയ്യിലുള്ള ചാവി കാണിച്ചു...  അവിടെ ഉണ്ടായിരുന്ന ഒരു സാര്‍ എന്‍റെ ഐഡി കാര്‍ഡ് സ്കാന്‍ ചെയ്തു എനിക്ക് പ്രവറ്റ് സ്ക്റ്ററിലേക്ക് ആക്സസ് തന്നു.
ഞാന്‍ കാര്‍ഡ് സ്വൈപ്പ് ചെയ്തു പ്രവറ്റ് സെകറ്റരിന്‍റെ ഡോര്‍ തുറന്നു..  ഒരു വെളിച്ചം കിടക്കാത്ത മുറി ആയിരുന്നു അത്..  ലൈബ്രറി മൊത്തം ഗ്ലാസ് കൊണ്ട് തിരിച്ചുട്ടുണ്ടങ്കിലും ഈ മുറി മാത്രം കട്ടിയുള്ള ജിപ്സം ബോര്‍ഡകളാല്‍ തിരിച്ചിരിക്കുന്നു.
ഉള്ളില്‍ ചെന്നാല്‍ ഒരു വലിയ ഒരു റീഡിംഗ് ടേബിളിനു ചുറ്റും ചുവന്ന കളര്‍ ഉള്ള പ്ലാസ്റ്റിക്ക് ചയറുകള്‍ നിരത്തി ഇട്ടിരിക്കുന്നത് കാണാം..  പിന്നെ കുറെ നമ്പരുകള്‍ ഇട്ട കബോര്‍ഡുകളും കാണാം.
പ്രവറ്റ് റാക്ക് നമ്പര്‍ ത്രീയില്‍ സുധാകര്‍ സുരേഷ് എന്ന് എഴുതി വെച്ചിരിക്കുന്നതും കണ്ടു..
അത് ഒരു ഒരു ഏഴു അടി ഉയരം ഉള്ള ഇരുമ്പില്‍ ചെയ്ത ഒരു കബോര്‍ടായിരുന്നു..  അതിന്‍റെ കീ ഹോളില്‍ കടുന്നാല്‍ കൂട് കൂട്ടിയിരുന്നു.
അത് കണ്ടപ്പഴേ എനിക്ക് മനസ്സില്ലായി ഇത് ഇപ്പൊ അടുത്തൊന്നും തുറന്നിട്ടില്ലാന്നു തോന്നുന്നു..  ഞാന്‍ താക്കോല്‍ കൊണ്ട് തന്നെ ആ കൂട് ക്ലീന്‍ ചെയ്തു ആ കബോര്‍ഡ് തുറന്നു..
ഉള്ളിലെ കബോര്‍ഡില്‍ ചാരി വച്ചിരുന്ന കുറെ ചാര നിറത്തിലുള്ള ഫയലുകള്‍ കാണാം. ..
ആ ഫയലുകളില്‍ കുറെ പേരുകളും..  പിന്നെ ഓരോ വര്‍ഷങ്ങളും കണ്ടു.
ഞാന്‍ അതില്‍ നിന്ന് രണ്ടു ഫയലുകള്‍ എടുത്തു.
ഫയലുകളുടെ പേരുകള്‍ ഇതായിരുന്നു.
ആര്‍ദ്ര ആന്‍ഡ്‌ ഗ്രൂപ് -2009.
ജോമിന്‍  ആന്‍ഡ്‌ ഗ്രൂപ്  -2013.
ഞാന്‍ അവരുടെ ഫയലുകള്‍ മറിച്ചു നോക്കി. .
അതില്‍ എന്തക്കയോ എഴുതി വച്ച കുറെ പേപ്പറുകളും..  പിന്നെ ഒന്നില്‍ ഒരു ഫ്ലോപ്പി ഡിസ്ക്കും മറ്റൊന്നില്‍ ഒരു സിഡിയും ഉണ്ടായിരുന്നു.
ടൈറ്റിലില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറിംഗ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
   

Share this:

CONVERSATION

0 comments:

Post a Comment