image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മനസാക്ഷി.

ആത്മ വിശ്വാസം കൈ വിട്ടാൽ പിന്നെ തിട്ടവനാണ്, ശരിക്കും ഞാൻ ഒരു പൊട്ടയാണ് , അന്ന് രാത്രി പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല , അന്ന് കഴിഞ്ഞു രണ്ടാം പക്കം എന്റെ പ്രോജക്ടിന്റെ റീ റിവ്യൂ ആണ്, ഏതായാലും ആ പ്രോജക്ടിന്റെ കാര്യതത്തിൽ ഒരു തീരുമാനമായി , പക്ഷെ ഒരു മന സംത്രിപ്തി ഉണ്ടായിരുന്നില്ല കാരണം , ആ പ്രോജക്ട് ഞാൻ അല്ലല്ലോ ചെയ്യുന്നത്... എനിക്കറിയില്ല ഈ ഫീൽ എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ... ചിലപ്പോ എല്ല എഞ്ചിനീയർ വിദ്യാർത്ഥികൾക്കും ഇത് തന്നെ ഫീൽ ആയിട്ടുണ്ടാവും എന്നാണു ഞാൻ വിശ്വസിക്കുന്നത്...നാല് വർഷം പഠിച്ചിട്ട് കേവലം ഒന്നുല്ലാത്തൊരു പ്രോജക്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ നാലു വര്ഷം അവൻ പഠിച്ചത് പിന്നെ എന്തിനാണ്.... എല്ലാർക്കും ദേ ഈ ഫീലുണ്ടാവും .. പക്ഷെ നമ്മൾ ആരും അത് പുറത്ത് കാണിക്കില്ല ... ആലോചനകൾ പലതും ഇങ്ങനെ മനസ്സിലോട്ട് വന്നുണ്ടയുടങ്ങിയതോടെ ഉറങ്ങാനുണ്ടായിരുന്ന ആ മൂഡ് അങ്ങ് പോയി .... പിന്നെ കണ്ണ് തുറന്നു മലർന്ന് കിടന്നു...ഒന്നും നോക്കാതെ പ്രോജക്ടിന്റെ ഇത് വരെ ചെയ്‌ത എല്ലാം ഇമെയിൽ വഴി ചെന്നെ സൺഡേ ക്ക് അയച്ചു കൊടുത്തു... ഇനിന് എന്തിന് ചിന്തിക്കണം ....ഉറങ്ങിയേക്കാം .... കണ്ണ് അടച്ചു....
രക്ഷയില്ല ..... ഉറക്കം വരുന്നില്ലെടോ .... ഇല്ല ....
റൂമിലെ അച്ഛന്റെ വിന്റേജ് ക്ളോക്ക് കാലക്ഷനുയിലുള്ള ഏറ്റവുണ് പഴക്കം ചെന്ന ക്ളോക്കിന്റെ പെന്റലം ആടുന്നത് നോക്കി ഇരുന്നു..
തെരുവിലെ വിളക്കിന്റെ അരണ്ടമായ വളിച്ചം ജനലിലൂടെ ഒരു പ്രകാശ രേഖ പോൽ കടന്നു വന്നുകൊണ്ടിരുന്നു, ക്ളോക്കിലെ സെക്കന്റ് മറിയുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാം. നോക്കി ഇരുന്നു സമയംപോയത് അറിഞ്ഞേ ഇല്ല. ആ തന്ത ക്ളോക്ക് അഞ്ചു പ്രാവശ്യം മുട്ടിയപ്പോൾ ആയിരുന്നു അഞ്ച് മണിയായത് അറിഞ്ഞത്,
ഉയരങ്ങളിൽ എത്തി പെടേണ്ടത് അനുവാര്യമാണ് , ഉയർത്തെഴുന്നേൽക്കുന്നത് അവകാശമാണ്,
എല്ലാം ശുഭം... പ്രോജക്ട് , കോളേജ് ലൈഫ് .... ആ ഇനിനേരിപോയൽ ഒരു മാസം അതു കഴിഞ്ഞാൽ ഗേട്ട് ഔട്ട് ഓഫ് ധി കോളേജ്....
മറ്റന്നാളത്തെ പ്രോജക്ട് റിവ്യൂ .... എന്താകും എന്തോ...
മനസ്സിൽ കരുതി കൂട്ടി വെച്ചതല്ലാം തകർന്നു അടിഞ്ഞെങ്കിലും .... വിജയത്തിലതാൻ മനസാക്ഷിയെ തോല്പിക്കേണ്ടി വന്നു... വരുന്നത് വരുന്നിടത്ത് വച്ച് കാണാം ....
ഉറങ്ങിയില്ല , ഉറക്കവും വന്നില്ല ..... ഒരു അഞ്ചര മണി
ആയപ്പോൾ എഴുന്നേറ്റിരുന്നു... നേരെ താഴത്തെ അമ്മയുടെ മുറിയിലോട്ട് ചെന്നു...

"മമ്മാ.... "
എഴനെൽക്കിം .... അതേ .. ഞാൻ പൂവായ്....
അമ്മ: (കണ്ണ് തിരുമ്മി അൽപ്പം തടിച്ചുണങ്ങിയ തുപ്പു നേരിന്റെ ഗന്തം തോടെ ..) എങ്ങോട്ട് പൂവ ...
ഈ പതിരാത്രിക്ക്...

ഞാൻ: മ്മമ്മാ ഇത് പാതിരാത്രി അല്ല...രാവിലെ ആയി ....ഞാൻ പൂവ ...കോയമ്പത്തൂരിൽക്ക്..

അമ്മ: "ഈ ചർക്കന്റെ ഒരു കാര്യം "...
എന്നു പറഞ്ഞോണ്ട് ..... അമ്മ എഴുനേറ്റു ...

കുളിച്ചതോന്നും ഇല്ല .... ഇട്ട ആ ഡ്രെസ്സിൽ തെന്നെ ... ലാപ്പ് ടോപ്പ് ബാഗും , അമ്മ ഇട്ടു തന്ന കാപ്പിയും കുടിച്ച്
ഞാൻ ഉമ്മറപടി ഇറങ്ങി...

ഞാൻ: "മമ്മാ....പൈസ ..."
അമ്മ: "ഓ മറന്നു... ഒരു മിനിറ്റ്... "
ഉമ്മറ പടിന്ന് നോക്കി കഴിഞാൽ വീട്ടിലെ ഹാൾ പാതി കാണാം .... ഷോ കേസിൽ വെച്ചിരുന്ന അച്ഛന്റെ പേഴ്സിന്ന് ഒരു 400 രൂപ എടുത്ത് അമ്മ എനിക്ക് നീട്ടി ..
മടി കൂടാതെ ആ കാശ് വാങ്ങി പോക്കറ്റിലിടാൻ അന്ന് എനിക്ക് ഒരു ലജ്ജയും ഉണ്ടായിരുന്നില്ല...

തിരിച്ച് പാലക്കാട്ടേക്ക് ... ആറു മാണിയുടെ പാസഞ്ചറിൽ കയറി.

ഒരു രാത്രിയുടെ വീട്ട് വാസം കഴിഞ്ഞ് ... വീണ്ടു ... തമിഴന്റെ മണ്ണിലേക്ക്....

എന്ന് അവസാനിക്കും ....ഈ യാത്ര....
ഇതൊരു അവസാനമില്ലാത്ത യാത്ര.

Share this:

CONVERSATION

0 comments:

Post a Comment